Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Load Shedding

എന്തിനാണ് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് നിയന്ത്രണം? വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഈ വിഷത്തിൽ അധികൃതരുടെ അറിയിപ്പ് ഇങ്ങനെ:

പ്രിയ ഉപഭോക്താക്കളെ,
രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്‍റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണമാണിത്.

നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ കെഎസ്ഇബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം ബോർഡ് പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്.

നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിംഗിന് കീഴിൽ ആണ്. സബ് സ്റ്റേഷനുകളിലേക്കു വരുന്ന ലൈനിൽ ഓവർ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ്സ്റ്റേഷനിലേയും ഓരോ 11 കെവി ഫീഡറിലും വരുത്തുന്നത്.

അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 കെവി, 66 കെവി, 220 കെവി ലൈനുകൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും. ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവൻ ഇരുട്ടിലേക്ക് പോകാനും കാരണമാകാം. ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ വിവരം സെക്ഷൻ ഓഫീസിലുളളവർക്കും ആ സമയത്ത് മാത്രമേ ലഭിക്കുകയുള്ളു. അത് കൊണ്ടാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ സാധിക്കാത്തത്. ഈ നിയന്ത്രണം ലോഡ് കുറയുന്നതു വരെ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് രാത്രി പല സമയത്ത് ഇങ്ങനെ ഉണ്ടാകുന്നത്.

ഇനി 15 മിനിറ്റ് മാറ്റി 30 മിനിറ്റോ 45 മിനിറ്റോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയം കൂടി വ്യക്തമാക്കാം. നമ്മുടെ മിക്ക വീടുകളിലും ഫ്രിഡ്ജ്, എസി, ഇൻവർട്ടർ എന്നിവ ഉണ്ടാകും അര മണിക്കൂർ കറണ്ട് പോയി വരുമ്പോഴേക്കും ഇവയെല്ലാം ഒന്നിച്ച് ഓണാകുകയും നമ്മുടെ ട്രാൻസ്ഫോർമർ ഓവർ ലോഡ് ആകുകയും ഫ്യൂസുകൾ കത്തിപ്പോകുകയും ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് 15 മിനിറ്റ് സമയം ആക്കി ലോഡ് നിയന്ത്രണം വച്ചിരിക്കുന്നത്.

സോളാർ വന്നതോടുകൂടി നിയന്ത്രണമില്ലാതെ ചിലരെങ്കിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നു. നമ്മൾ എല്ലാവരും സ്വയം ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വന്നാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ആകും. രാത്രികാലങ്ങളിൽ (വൈകുന്നേരം ആറ് മുതൽ രാത്രി12 വരെ) അനാവശ്യ ലൈറ്റുകൾ ഓഫാക്കുക, ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്ത് സഹകരിച്ചാൽ വലിയ മാറ്റം ഉണ്ടാകും

Latest News

Corehub Up